സര്ക്കാരിന്റെ അംഗീകാരം കിട്ടിയാല്‍ എല്‍ഡിഎഫ് കെ റെയില്‍ നടപ്പിലാക്കുക തന്നെ ചെയ്യും. 39 ട്രെയിന്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോട്ടേക്ക്. 39 ട്രെയിന്‍ കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക്. ഒരു ട്രെയിനിനും ടിക്കറ്റൊന്നും ബുക്ക് ചെയ്യേണ്ട കാര്യമില്ല. നേരെ കണ്ണൂര് നില്‍ക്കുക.
വികസന കാര്യങ്ങളില്‍ അമിതമായി രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നാണ് കെ വി തോമസ് പറഞ്ഞത്. ഇ ശ്രീധരന്റെ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാനാവില്ലെന്നും കേരളത്തില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണെന്നും കെ വി തോമസ് പറഞ്ഞു
ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായി പോകുന്ന സംഘടനയാണ് ആര്‍ എസ് എസ്. ജനങ്ങള്‍ ഇതെല്ലാം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ആര്വ് എസ് എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാന്‍ തക്ക മതനിരപേക്ഷ ഉള്ളടക്കമുള്ള ജനതയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ ആര്‍ എസ് എസുമായി എന്തെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തിയാല്‍ അവര്‍ കൃസ്തീയ വിശ്വാസികള്‍ക്കെതിരായ ആക്രമം അവസാനിപ്പിക്കും എന്ന് അവര്‍ വിശ്വസിക്കില്ല- സി പി എം സംസ്ഥാന സെക്രട്ടറി
സംസ്ഥാനത്തുടനീളം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ കെ റെയില്‍ കല്ലിടല്‍ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. കല്ലിടലിനുപകരം ജിഗോ ടാഗിംഗ് രീതിയില്‍ പഠനം നടത്താന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
നിയമവിരുദ്ധവും ആധികാരികമല്ലാത്തതുമായ സാമൂഹികാഘാത പഠനം എതിർത്തതിന്റെ പേരിൽ പൗരൻമാർക്കെതിരെ ക്രിമിനൽ കേസുകൾ എടുത്തിരിക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പരിഹരിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാരും കെ റെയിൽ അധികൃതരും ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
സാമൂഹികാഘാത പഠനം കുറ്റി നാട്ടല്‍ ഇല്ലാതെ തന്നെ നടത്താമെന്ന കാര്യം ആദ്യം ചെവിക്കൊള്ളാതിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ജനരോഷം ഭയന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കര്‍ഷക സമരത്തിനു മുന്നില്‍ നരേന്ദ്ര മോദി മുട്ടുകുത്തിയത് പോലെ പിണറായി വിജയന് കെ റെയില്‍ വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ്
കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി ഇറക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പൊലിസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ ഉന്നയിച്ചിരുന്നു
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല.
മഹത്തായ ഭാരതത്തില്‍ മഹാത്മജിക്കും മാര്‍ക്സിനും എന്തുകാര്യമെന്നു സംഘപരിവാര്‍ ചോദിച്ചതേയുള്ളു. വ്യാജദേശീയതയുടെ കൂലിപ്പടയിളകി
ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണ്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ സംവാദത്തിന് പങ്കെടുക്കേണ്ടതില്ലെന്നാണ് അലോക് കുമാര്‍ വര്‍മ്മ പറഞ്ഞത്. അതോടൊപ്പം, പദ്ധതിയുടെ അനുകൂല വശം ചര്‍ച്ച ചെയ്യണമെന്ന ക്ഷണക്കത്തിലെ പരാമര്‍ശം പിന്‍വലിക്കണമെന്നും അലോക് വര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഐയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നടപടി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി. ഇത്തരം രീതികളിലൂടെ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് വ്യക്തമാക്കി. നിര്‍ത്തിവെച്ച കെ റെയില്‍ ക
സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? ചീഫ് സെക്രട്ടറിയാണ് ജോസഫ് സി. മാത്യുവിനെ സംവാദത്തിന് ക്ഷണിച്ചത്
കെ റെയില്‍ കല്ല് പറിക്കുന്ന സുധാകരനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ എന്നെപ്പോലെ ജയിലില്‍ പോയി ഗോതമ്പുണ്ട തിന്നാന്‍ തയാറാകണം. സുധാകരനും അയാളുടെ ചാവേറുകളുമാണ് സംസ്ഥാനത്തെ കെ റെയിലിന്റെ കല്ല് പറിക്കാന്‍ നടക്കുന്നത്.
. മുഖ്യമന്ത്രി പിണറായി വിജയനുമായോ കോടിയേരിയുമായോ എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനുവേണ്ടി പ്രതിപക്ഷനേതാവാകുന്നതിനു മുന്‍പോ ശേഷമോ ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഒരു സൗഹൃദ സംഭാഷണമോ കുശലാന്വേഷണമോ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. '- വി ഡി സതീശന്‍ പറഞ്ഞു.
. ബാങ്കുകള്‍ ലോണ്‍ നല്‍കാതിരുന്നാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം, എറണാകുളത്ത് കുട്ടികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിനോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി വാസവന്‍ പറഞ്ഞു
സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നതിനായി എത്രത്തോളം സ്ഥലം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് കല്ലിടല്‍ മാത്രമാണെന്നും പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ സമരത്തിനു വന്നു. പൊലിസ് നടപടിയുണ്ടായപ്പോള്‍ അതിനെ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്''- മുഖ്യമന്ത്രി പറഞ്ഞു. ''കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് അത് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇക്കാര്യമൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
മുവായിരത്തിലേറെ ശതകോടി വായ്പയ്ക്കു ശേഷം വീണ്ടും വൗദേശ വായ്പയോടെ ശികസനം നടത്താന്‍ വെമ്പി നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ദേശാഭിമാനിയിലെ ഈ ലേഖനമൊന്നു വായിക്കണം
മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു. എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന്. അഹങ്കാരവും ധാര്‍ഷ്യവുമില്ലാതെ ഞങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല
സര്‍വേ തുടരാമെന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് എറണാകുളം ആലുവ സ്വദേശി സുനില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്താണ് സര്‍വ്വേ നടത്തുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടെന്നും മുന്‍ ധാരണകളുമായി വികസന പ്രവര്‍ത്തനത്തിനെതിരെ നില്‍കുന്നത് എന്തിനാണെന്നും
എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്
ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വീടും ഭൂമിയും നഷ്ടമാക്കി മറ്റൊരിടത്തേക്ക് പോകാന്‍ അത്ര എളുപ്പം ജനങ്ങള്‍ക്ക് സാധിക്കില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും ജനങ്ങളുടെ സമരത്തെ വിമോചന സമരമായി പരിഹസിക്കുന്നത് നല്ലതല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കെ റെയിലിന്റെ അലൈന്‍മെന്റ് മാറ്റിയെന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ ആരോപണവും സജി ചെറിയാന്‍ നിഷേധിച്ചു. തിരുവഞ്ചൂരിന്റെ ആരോപണം കെ റെയില്‍ അധികൃതര്‍ തന്നെ തളളിക്കളഞ്ഞ ഒന്നാണെന്നും സ്വകാര്യ കമ്പനി തയാറാക്കിയ മാപ്പും കെ റെയില്‍ മാപ്പും കാണിച്ചാണ് തിരുവഞ്ചൂര്‍ ആരോപണമുന്നയിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനം മുടങ്ങിയാലും കുഴപ്പമില്ല ഇടതുപക്ഷം ഇല്ലാതാകണമെന്ന ദുരാഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരം നടത്തുന്നവര്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ അറിവില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കെ റയില്‍ വിരുദ്ധ സമരങ്ങള്‍ ഉണ്ടാകുന്നത്. എല്ലാവരും കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തുകയാണ് വേണ്ടത്. കെ റയിലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ കല്ലിടീലും സര്‍വ്വയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കന്മാരുടെ വാക്‌പോര് തുടരുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്
കെ റയില്‍ വിരുദ്ധസമരം കേരളത്തിലെ ജനങ്ങള്‍ നടത്തുന്നതല്ല. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന കുറച്ച് ആളുകളും കൂടെ ആരംഭിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയാണ്. കേരളത്തിലെ ജനങ്ങള്‍ കെ റയിലിനെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നവരാണ്.
ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.
അതിവേഗ റെയില്‍ നടപ്പിലാക്കുവനായി ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ രാജ്യത്ത് നിന്നും പിഴുതെറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ വികസനത്തിനായി തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തുവെന്നും വര്‍ഗീസ് പറഞ്ഞു.
വീടിനു മുന്‍പില്‍ ഇരുന്ന എന്നെ പോലീസ് ഇങ്ങോട്ട് വന്നാണ് ആക്രമിച്ചത്. പുരുഷ പോലീസ് കഴുത്തിലൂടെ കൈയിട്ട് താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നെയും മകളെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. വനിതാ പോലീസും ഇതിനു കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. നഷ്ടപരിഹാരമായി എത്ര കോടി
കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നതെന്നും കോടിയരി ആരോപിച്ചു. ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇടതു മുന്നണി ബിജെപിക്കെതിരെ ഒരു ബദല്‍ ആകാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.
കൊച്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് പോലും സ്ത്രീകളെ ആക്രമിക്കുന്ന പിണറായി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. കെ റെയില്‍ പദ്ധതിയെ പ്രതികൂലിക്കുന്നവരെ ഇത്തരം രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. യു ഡി എഫ് എം എല്‍ എ മാര്‍ സമരം നടത്തുന്നവരെ പോയി കാണും. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കും.
ഇന്നലെയാണ് ചെങ്ങന്നൂര്‍ മുളക്കഴയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ റെയില്‍ പദ്ധതിക്കെതിരായ സമരം നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ നടക്കുന്നുണ്ട്.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ പോയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് അധികാരത്തിനപ്പുറമുള്ള വിഷയങ്ങളില്‍ ഇടപെടുന്നു എന്ന് ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
. (ഇത്തരം പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയുമോ എന്ന് തുടർന്നുള്ള ഭാഗങ്ങളിൽ വിശദമാക്കുന്നുണ്ട്.) കെ റെയിൽ പദ്ധതിയുൾപ്പെടെ ഏത് സർക്കാർ നടപടികളെയും വിമർശിക്കാനോ അനുകൂലിക്കാനോ എതിർക്കാനോ ഒരു ജനാധിപത്യ സമൂഹത്തിൽ പൗരസമൂഹത്തിന് അവകാശമുണ്ട്.
ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ പിണറായി വിജയൻ തീരുമാനിച്ചാൽ ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.
കെ-റെയിലിനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുമ്പ് വ്യക്തിപരമായി ഒരു ആമുഖം പറഞ്ഞോട്ടെ. ഞാനൊരു പരിസ്ഥിതിപ്രവർത്തകനല്ല. അത് ഞാനൊരു സംഘിയല്ല എന്ന് ചില കേശവമ്മാമന്മാർ അവരുടെ മോഡിഭക്തിപ്രകടനത്തിന് ആമുഖമായി പറയുന്നതു പോലെ അല്ല.
വാസ്തവത്തില്‍ ഈ ചോദ്യം ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കാണ്. കേരളത്തിനു പുറത്ത് ഇപ്പോഴും അതു തുടരുകയുമാണ്. സമൂഹത്തില്‍ ഉയരുന്ന അസ്വാസ്ഥ്യങ്ങള്‍ വര്‍ഗാധികാര ഘടനയുടെ പ്രശ്നമായി തിരിച്ചറിയുന്നവരാണ് അവര്‍.
ഞാൻ കെ റെയിലിന് എതിരാണ്. അത് സംബന്ധിച്ച് ഉയർന്നു വന്ന പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കെ റെയിൽ അനുകൂലികൾക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെ ഞാൻ എന്തോ പറഞ്ഞുവെന്ന് വരുത്തി തീർത്ത് വിഷയം മാറ്റാനാണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്-
കമ്പ്യൂട്ടർവൽക്കരണത്തെ എതിർത്ത കമ്മ്യൂണിസ്റ്റുകാർ കമ്പ്യൂട്ടർ ഉപയോഗിക്കാമോ ? തുടങ്ങിയ വാദങ്ങളുമായി വലതുപക്ഷം നാളിതു വരെ കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കാൻ ഉപയോഗിച്ച അതേ മാർഗ്ഗവും രീതിയുമാണ് കാരശ്ശേരി മാഷ് ട്രെയിനിൽ കയറാമോ എന്ന തങ്ങളുടെ പോസ്റ്ററൊട്ടിപ്പിലും ഉള്ളതെന്ന് ഇവരോർക്കുന്നില്ല
തെറി പറഞ്ഞോ ട്രോളിയോ മെറിറ്റിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലല്ലോ. കറങ്ങിത്തിരിഞ്ഞു ചർച്ച അവിടെത്തന്നെ എത്തും. വ്യക്തിയോ വ്യക്തിഗത ചോയ്സോ അല്ല വിഷയം, പബ്ലിക് പോളിസിയും അതിന്റെ പ്രയോറിറ്റികളും ആണ്. ജർമ്മനിയിലോ ഡൽഹിയിലോ ഉള്ള മെട്രോ റെയിലിൽ സഞ്ചരിച്ചാൽ
സി ആറിന്റെ ആശയങ്ങളെ എതിർക്കാൻ ആർക്കും അവകാശമുണ്ട്. പൊതുരംഗത്ത് അഭിപ്രായം അഭിപ്രായം പറയുന്ന ആരുടെ കാര്യത്തിലും ഇത് ശരിയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം തൊട്ട് കെ റെയിൽ വരെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് എന്റേതിന് നേർ വിപരീതം ആണെങ്കിലും കേരളത്തിന്റെ പൊതുരംഗത്ത് അദ്ദേഹത്തിൻ്റെ സാന്നിധ്യം സമൂഹത്തിന് പൊതുവിൽ ഗുണകരമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
പുഷ്പാകരന്റെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് വരയ്ക്കുന്നുവെന്നും തെറ്റുകളുണ്ടെങ്കില്‍ 'പൊളിറ്റിക്കലി ഇൻകറക്ടായ ഈ കാൽപ്പനിക ജീവിയോട് ക്ഷമിക്കണം' എന്നുമാണ് റഫീഖ് പറയുന്നത്
ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്.
കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളിലല്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കയ്യില്‍ എന്തേലും തെളിവുണ്ടോ' എന്നു ചോദിക്കുന്നവരും ഉണ്ട്. 'എല്ലാ സാംസ്കാരിക നായകരും ഉറക്കം നടിക്കുമ്പോള്‍ കേരളത്തിന്‍റെ പരിസ്ഥിതിക്ക് അങ്ങേയറ്റം ആഘാതമുണ്ടാക്കിയേക്കാവുന്ന' ഒരു പദ്ധതിയെ തുറന്നെതിര്‍ക്കാന്‍ റഫീഖ് അഹമദ് കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.
ദളിത്, ആദിവാസി അധിവാസ മേഖലകളിൽ റോഡ്, പാലം എന്നിവകളില്ലാതെ മധ്യകാലയുഗങ്ങളുടെ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് കേഴുന്ന സംഘടനാ പ്രവർത്തകർപോലും വസ്തുതകൾ തിരിച്ചറിയുന്നില്ല. വികസിത പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന മാതൃക' പാലാ'യാണ്.
2018- ലും 2019- ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ്-19 എന്ന മഹാമാരി എന്നിവ സൃഷ്‌ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുക എന്നതാണ്. അട്ടപ്പാടിയിലും വയനാട്ടിലും ഇപ്പോഴും ഇതൊന്നും ലഭ്യമല്ലാത്ത നിരവധിയാളുകള്‍ ഉണ്ട്. ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമ പദ്ധതിക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് ജനങ്ങളുടെ മുഖം കോടി പോയി എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടായില്ല എന്നാണ് പൊതുവേ പറയുന്നത്. നല്ല ഭക്ഷണം എല്ലാവരുടെയും അവകാശമാണ്
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഭവിഷത്ത് ഇപ്പോള്‍ തന്നെ കേരളം അനുഭവിച്ചതാണ്. അതിവേഗ റെയില്‍ വേ പദ്ധതി എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് പദ്ധതി മുന്‍പോട്ട് കൊണ്ടുപോകുന്നതെന്നും മേധാ പട്കര്‍ ചോദിച്ചു.
ചതുരശ്ര കിലോമീറ്ററിലുള്ള റോഡിന്റെ നീളം എന്ന കണക്കുവെച്ച് രാജ്യത്ത് ഏറ്റവും റോഡ്സാന്ദ്രത (റോഡ് ഡെൻസിറ്റി) കേരളത്തിലാണ്. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളെ ഒഴിവാക്കിയാൽ ഇവിടെത്തന്നെയാണ് ഏറ്റവും വാഹനസാന്ദ്രതയും. ചതുരശ്ര കിലോമീറ്ററിലെ റോഡപകടങ്ങളുടെ കണക്കുനോക്കിയാലും കേരളം തന്നെ മുന്നിൽ. പ്രതിവർഷം അത് 8000 വരും. തെക്കുവടക്കായാണ് സംസ്ഥാനത്തിന്റെ കിടപ്പ്, 580 കിലോമീറ്റർ നീളത്തിൽ, ശരാശരി വീതി 67 കിലോമീറ്ററും.
ഇന്നെന്ന പോലെ സാമ്പത്തിക- സാമൂഹ്യ സാഹചര്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സി പി എം ദുർബലപ്പെടുമായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങൾ തിരിച്ചറിയാതെയാണ് കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റയിൽ പദ്ധതിയെ എതിർക്കുന്നത്.
106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്,
ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്,
"വി ഐ പികള്‍ വരുമ്പോള്‍ ഒരു താത്കാലിക ടോയ് ലെറ്റ് സൗകര്യം ഒരുക്കാറുണ്ട്. അതുപോലെ ഒന്ന് രാഷ്‌ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിക്ക് സമീപവും ഒരുക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ കരാറുകാരന്‍ നല്‍കിയിരുന്നില്ല. ചോദിച്ചപ്പോള്‍ ഷെഡ് ഉണ്ടാക്കാന്‍ മാത്രമേ തനിക്ക് അനുവാദം നല്‍കിയിട്ടുള്ളു എന്നാണ് കരാറുകാരന്‍ പറയുന്നത്.
സംസ്ഥാനത്ത് പല ഇടങ്ങളിലേക്കും ഇപ്പോഴും കെ എസ് ആര്‍ ടി സി സൗകര്യം ഇല്ല. ഇത്തരം യാത്രാ പ്രശ്നം പരിഹരിക്കാന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. കെ എസ് ആര്‍ ടി സിയെ തകര്‍ത്ത് വരേണ്യ വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയില്‍ പദ്ധതിക്ക്
ശശി തരൂരിന് പിന്തുണയുമായി കെ മുരളിധരന്‍ എം പി യും രാഗത്തെത്തിയിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അതേ അവകാശം ശശി തരൂരിനുമുണ്ടെന്നും കെ മുരളിധരന്‍ പറഞ്ഞു.
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ല.
കാര്യമായ വിവരശേഖരണമൊന്നുമില്ലാതെ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു പ്രാഥമിക ഫീസിബിലിറ്റി റിപ്പോർട്ടായിരുന്നു കെ റെയിൽ ഇതിനായി സമർപ്പിച്ചത്. പഴയ അതിവേഗപാതയ്ക്കു വേണ്ടി ഡി എം ആർ സി നടത്തിയ റൈഡർഷിപ്പ് സർവെ അടിസ്ഥാനപ്പെടുത്തിയാണ് സിൽവർ ലൈനുവേണ്ടി യാത്രക്കാരുടെ എണ്ണമൊക്കെ ആ റിപ്പോർട്ടിൽ കണക്കാക്കിയത്.
കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന അര്‍ഥമില്ലെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ പോലുള്ള വലിയ തുക മുടക്കിയുള്ള പദ്ധതിയെക്കുറിച്ച്
ഒട്ടും റിയലിസ്റ്റിക്കല്ലാത്ത, ശാസ്ത്രീയ പഠനങ്ങളുണ്ടാക്കിയ കോട്ടത്താപ്പ് കണക്കാണിത്. അതിനര്‍ത്ഥം ഇനിമുതല്‍ പദ്ധതികള്‍ വേണ്ടെന്നല്ല. പഠനം കൃത്യമായിരിക്കണം. സ്വപ്‌ന പദ്ധതി എന്ന പേരില്‍ കളളക്കണക്ക് പറ്റില്ല.
കെ റെയില്‍ പദ്ധതിക്ക് വേഗം കൂട്ടണം എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വന്നതോടെ അതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗതിവേഗം കൈവന്നിരിക്കുകയാണ്
കേരളത്തിൽ ബി ജെ പിയല്ല ഭരണത്തിൽ . അതുകൊണ്ടു തന്നെ, സർക്കാർ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങൾ ഉണ്ടാകുമ്പോൾ ബി ജെ പി ഇടപെടും. രാഷ്ട്രീയമായ മുതലെടുപ്പിനു ശ്രമിക്കും. കീഴാറ്റൂരിലും ആറന്മുളയിലും മറ്റു പലയിടങ്ങളിലും അതുകണ്ടതാണ്. ബിജെപി മാത്രമല്ല സി പി എമ്മും കോൺഗ്രസും ഉൾപ്പെടെ സകല രാഷ്ട്രീയ കക്ഷികളും ഇങ്ങനെ ചെയ്യും.
ഈ പദ്ധതിയെ എതിർക്കുന്ന യുഡിഎഫിന്റെയും പദ്ധതിയോട് പുറംതിരിഞ്ഞുനിൽക്കുന്ന മോദി സർക്കാരിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാകരുത്. നടപ്പായാൽ അത് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവിപ്രതീക്ഷകളെ തകിടംമറിക്കും.
കൊച്ചി മെട്രോ പോലെ കെ.റെയിലിന്റെ ഫീസിബിലിറ്റിയും കള്ളക്കണക്കുകളിൽ (unrealistically projected) കെട്ടിപ്പൊക്കിയതാണ്. കൊച്ചി മെട്രോ കള്ളക്കണക്കിൽ അനുമതി വാങ്ങിയ പദ്ധതി ആണെന്ന രഹസ്യം ഭരണതലത്തിൽ എല്ലാവർക്കും അറിയാമെങ്കിലും പരസ്യമായി സമ്മതിക്കില്ല